Thursday 1 November 2012

മലാലയും അഞ്ജലീനയും


അഞ്ജലീന ജോളി- ഈ പാശ്ചാത്യ വനിത ഐക്യരാഷ്ട്രസഭയുടെ സാമൂഹിക അംബസഡറായാണ് അറിയപ്പെടുന്നത്. പാകിസ്ഥാനീ പെണ്‍കുട്ടി മലാലയുടെ കഥ അഞ്ജലീനയെ എത്രത്തോളം സ്വാധീനിച്ചു എന്ന് വെച്ചാല്‍, അവര്‍ ഈയടുത്തുണ്ടായ ആ സംഭവങ്ങളെല്ലാം തന്റെ ആറ് കുഞ്ഞുങ്ങള്‍ക്ക് വളരെ വിശദമായി പറഞ്ഞ് കൊടുത്തത്രെ. പിന്നെ മലാലക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ച് ഒരു ലേഖനവും അവര്‍ എഴുതി. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം (ഒക്ടോബര്‍ 18), 'മലാലയുടെ കഥ എന്റെ കുട്ടികളുമായി പങ്ക് വെക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. മറ്റു കുട്ടികള്‍ക്കൊപ്പം തനിക്കും സ്‌കൂളില്‍ പോകണം എന്ന പതിനാലുകാരി മലാലയുടെ ആഗ്രഹം എങ്ങനെ കുറ്റകൃത്യമാവുമെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് വളരെ പ്രയാസം തന്നെയായിരുന്നു.' ബീസ്റ്റ് എന്ന ദിനപത്രത്തിലാണ് ലേഖനം അടിച്ച് വന്നത്. 'മലാല സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് മത്സരിക്കാന്‍ യോഗ്യത നേടിയതായി' പ്രത്യാശിക്കുകയും ചെയ്യുന്നു. ഇത് പോലുള്ള നിരവധി കുറിപ്പുകള്‍ നിരന്തരം പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇസ്‌ലാംവിരുദ്ധ ശക്തികളാണ് അക്രമത്തിന് പിന്നിലെന്ന സംശയത്തെ ബലപ്പെടുത്തുകയാണ് ഇതുപോലുള്ള റിപ്പോര്‍ട്ടുകള്‍.

ഇതൊരു ദീര്‍ഘകാല ലക്ഷ്യമുള്ള ഗൂഢാലോചനയുടെ ഭാഗമായിരിക്കാനാണ് സാധ്യതയത്രയും. മുസ്‌ലിം രാജ്യങ്ങളെ തകര്‍ക്കാനും മുസ്‌ലിം സമൂഹത്തെ താറടിച്ച് കാണിക്കാനും 'സെപ്റ്റംബര്‍ 11' ആസൂത്രണം ചെയ്യപ്പെട്ടത് പോലെത്തന്നെ. അഞ്ജലീന എങ്ങനെയാവും തന്റെ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടാവുക എന്ന് നമുക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ട്. കുട്ടികള്‍ ചോദിക്കുകയാണ്, 'മമ്മീ, ആരാണ് ഈ ആള്‍ക്കാര്‍, അവരെന്തു കൊണ്ടാണ് കുട്ടികളെ പഠിക്കാന്‍ സമ്മതിക്കാത്തത്?' അമ്മ അവരോട് ഇങ്ങനെ പറഞ്ഞ് കാണും: 'അവര്‍ മുസ്‌ലിംകളാണ്.' അപ്പോള്‍ ഒരു കുട്ടി ചോദിക്കുന്നു,'ആരാണ് മുസ്‌ലിംകള്‍?' അമ്മ: 'ഇസ്‌ലാമില്‍ വിശ്വസിക്കുന്ന ആളുകള്‍.' കുട്ടികള്‍: 'എന്താണ് ഇസ്‌ലാം? എന്തൊക്കെ ചെയ്യണമെന്നാണ് അത് പഠിപ്പിക്കുന്നത്?' continue reading>>

No comments:

Post a Comment